ബെംഗളൂരു: വടക്കേന്ത്യന്‍ പാര്‍ട്ടിയെന്ന ആക്ഷേപം അസ്ഥാനത്താക്കി കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും മുന്നില്‍ എത്തിച്ച് ബി.എസ്. യദ്യൂരപ്പ.
2004ലാണ് ബിജെപി കര്‍ണാടകത്തില്‍ അധികാരത്തില്‍ പങ്കാളിയായത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതായപ്പോള്‍ ബിജെപിയും ജനതാദളും സഖ്യത്തില്‍ എത്തി. ആദ്യ ഇരുപത് മാസം ജനതാദളും പിന്നീട് ബിജെപിയും എന്നതായിരുന്നു ധാരണ.
ആദ്യം മുഖ്യമന്ത്രിയായ കുമാരസ്വാമി 20 മാസം കഴിഞ്ഞപ്പോള്‍ ധാരണ പാലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍വലിച്ചു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.
തുടര്‍ന്ന് യദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ജനതാദള്‍ മുന്നോട്ട് വന്നു. സത്യപ്രതിജ്ഞ ചെയ്തു. ഏഴ് ദിവസമേ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നുള്ളു. മന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ജനതാദള്‍ വാഗ്ദാനം ചെയ്ത പിന്തുണ നല്‍കിയില്ല.
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്ക്ക് അധികാരത്തില്‍ ഏറ്റിക്കൊണ്ടാണ് യദ്യൂരപ്പ പകരം വീട്ടിയത്. ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തില്‍. പല കാരണങ്ങളാല്‍ പാര്‍ട്ടിയോട് പിണങ്ങേണ്ടി വരികയും മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്തെങ്കിലും കര്‍ണാടകയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ആളായി യദ്യൂരപ്പ തുടര്‍ന്നു.
ആര്‍എസ്എസ് ശിക്കാരപുര കാര്യവാഹ് ആയി പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന യദ്യൂരപ്പ ശിക്കാരപുരയുടെ പര്യായമായി മാറി എന്നതാണ് കര്‍ണാടകയുടെ രാഷ്ട്രീയ ചരിത്രം. ശിക്കാരപുര നഗരസഭാ കൗണ്‍സിലര്‍, വൈസ് ചെയര്മാന്, ജനസംഘം താലൂക്ക് സെക്രട്ടറി, ബിജെപി ജില്ലാ സെക്രട്ടറി തുടങ്ങി പടിപടിയായി ചുമതലകള്‍ വഹിച്ച് താഴെ തട്ടിലുള്ളവരുടെ വികാരം തൊട്ടറിഞ്ഞാണ് പൊതുരംഗത്ത് ഉയര്‍ന്നുവന്നത്.
ദക്ഷിണേന്ത്യയില്‍ ഒരിടത്തും ബിജെപി ജയിക്കാതിരുന്നപ്പോഴും ശിക്കാരിപുരയിലെ പ്രതിനിധിയായി യദ്യൂരപ്പ ഉണ്ടായിരുന്നു. ജനസംഘത്തിന്റെയും ബിജെപിയുടെയും ശബ്ദം ഒറ്റയ്ക്കും കൂട്ടായും കര്‍ണാടക വിധാന്‍സഭയില്‍ പ്രതിധ്വലിപ്പിച്ചത് ഇദ്ദേഹമാണ്.
എട്ടാംതവണയാണ് ശിക്കാരപ്പുരയില് നിന്ന് യദ്യൂരപ്പ ജനവിധി തേടിയത്. ഒരുതവണ മാത്രമാണ് തോറ്റത്. 1988ലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1994ല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് അദ്ധ്യക്ഷ പദം ഒഴിഞ്ഞു.
ഷിമോഗയില്‍ നിന്നുള്ള ലോക്സഭാംഗമാണ്. ഇപ്പോള്‍ വീണ്ടും നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അമരക്കാരനായിരുന്നു ഈ എഴുപത്തിയഞ്ചുകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: