ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം നിലനിര്‍ത്താന്‍ ഒരു വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തേക്ക് പറഞ്ഞു വിട്ടതാണ് എഐസിസി നേതാക്കളായ കെ.സി. വേണുഗോപാലിനെയും പി.സി. വിഷ്ണുനാഥിനെയും. ഇരുവരും ചേര്‍ന്ന് വലിയതന്ത്രങ്ങളായിരുന്നു കര്‍ണാടകത്തില്‍ മെനഞ്ഞത്. കേരളത്തില്‍ നിന്ന് നേതാക്കളുടെ ഒരു പട തന്നെ കര്‍ണാടകത്തില്‍ എത്തി. വലിയ തോതില്‍ പ്രവര്‍ത്തകരെയും ഇറക്കി.
ജാതിക്കാര്ഡിറക്കിയതും മത തീവ്രവാദ വര്‍ഗീയ കക്ഷികളുമായി രഹസ്യ സഖ്യമുണ്ടാക്കിയതും ഇവരുടെ തന്ത്രത്തിലാണ്. കെ.സി. വേണുഗോപാല്‍ ഒരുവര്‍ഷമായി കര്‍ണാടകത്തില്‍ താമസിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
അമിതമായ ന്യൂനപക്ഷ പ്രീണനം തിരിച്ചടിയാകുമെന്ന് സൂചന ലഭിച്ചതോടെ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ മഠങ്ങളില്‍ കയറ്റിയിറക്കി.
രാഹുല്‍ ഗാന്ധിയെ സൈക്കിള്‍ ചവിട്ടിച്ചും കാളവണ്ടിയില്‍ കയറ്റിയും കോമാളി വേഷം കെട്ടിച്ചു. രാഹുല്‍ സാധാരണക്കാരനാണെന്ന് ബോധ്യപ്പെടുത്താന്‍ വസ്ത്ര നിര്‍മാണ ശാലകളിലും ഐസ്ക്രീം പാര്‍ലറുകളിലും ചായക്കടകളിലും കയറ്റി. ഭരണ വിരുദ്ധ വികാരത്തെ ചെപ്പടി വിദ്യകളിലൂടെ മറികടക്കാമെന്ന കെസിയുടെയും പിസിയുടെയും മനക്കോട്ടകള്ക്കാണ് ഇവിടെ തിരിച്ചടി നേരിട്ടത്.
കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പരമേശ്വരയെയും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന ഖര്‍ഗെയെയും നോക്കുകുത്തിയാക്കിയായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രവര്‍ത്തനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ഇവരുടെ താത്പര്യങ്ങളാണ് നടന്നത്. കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതോടെ പ്രധാന ചുമതലക്കാരനായ കെ.സി. വേണുഗോപാലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: