ബെംഗളൂരു: കന്നടവാദവും മത-ജാതിവികാരവും ഉയര്‍ത്തി കര്‍ണാടകയില്‍ ഒരിക്കല്‍ കൂടി ഭരണം നേടാമെന്ന സിദ്ധരാമയ്യയുടെ തന്ത്രത്തിന് തിരിച്ചടി. ബിജെപിയുടെ വികസന മുദ്രാവാക്യം ജനം ഏറ്റെടുത്തു.
കന്നഡയ്ക്ക് പ്രത്യേക പതാക, ഹിന്ദിവിരുദ്ധ വികാരം, മതന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും സംഘടിപ്പിക്കാന്‍ അഹിന്ദ് കൂട്ടായ്മ.. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രങ്ങളായിരുന്നു ഇതെല്ലാം.
എസ്ഡിപിഐ, പിഡിപി തുടങ്ങിയ കക്ഷികളുമായുള്ള രഹസ്യ സഖ്യമുണ്ടാക്കി. ഇവരെ പ്രീണിപ്പിക്കാന്‍ ഹിന്ദുസംഘടാ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരുള്പ്പെടെ 173 കുറ്റവാളികളെയാണ് ജയില്‍ നിന്ന് പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്ക് പിന്നില്‍ ഉറച്ചു നിന്നിരുന്ന 17 ശതമാനമുള്ള ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതപദവി നല്കിയതായിരുന്നു പ്രധാന നീക്കം. ഇതിലൂടെ ലിംഗായത്ത് വോട്ടില്‍ വിള്ളലുണ്ടാക്കി വിജയിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ കണക്കു കൂട്ടല്‍.
കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങള്‍ 15 മിനിട്ട് വിവരിക്കാന്‍ സാധിക്കുമോ എന്ന പ്രധാനമന്ത്രി മോദിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ പോലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല.
മതപദവി എന്നത് സിദ്ധരാമയ്യയുടെ രാഷ്ട്രീയ നേട്ടത്തിനായുള്ള തന്ത്രമാണെന്ന് മനസ്സിലായ ലിംഗായത്ത് സമുദായം ബിജെപിക്ക് ഒപ്പം അണിനിരക്കുന്നു.
ബിജെപി അധികാരത്തില്‍ എത്തിയാല്‍ മഹാദായി നദിയിയിലെ വെള്ളം കര്‍ണാടകത്തിന് ലഭിക്കില്ലെന്ന് പ്രചാരണം നടത്തി കര്‍ഷക വോട്ടുകള്‍ സമാഹരിക്കാന്‍ നീക്കം നടത്തി. ബിജെപി ഹിന്ദി മേഖലയിലെ പാര്‍ട്ടിയാണെന്ന പ്രചാരണത്തലൂടെ കന്നട വികാരം ഉയര്‍ത്താന്‍ ശ്രമിച്ചു. ഇത്തരം കുപ്രചരണങ്ങളെയെല്ലാം തൂത്തെറിയാന്‍ ബിജെപി പ്രചാരണത്തിന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: