ബെംഗളൂരു: വലിയ തിരിച്ചടിയിലും ഹൈദരാബാദ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിടിച്ചു നിന്നു. നാല്‍പ്പതു സീറ്റുകളുള്ള ഈ മേഖലയില്‍ 2013 ലേതില്‍ നിന്ന് മൂന്നു സീറ്റുകള്‍ കോണ്‍ഗ്രസ്സിനു കുറഞ്ഞു. അതേ സമയം ബിജെപിയാകട്ടെ പന്ത്രണ്ട് സീറ്റുകള്‍ കൂടുതല്‍ പിടിച്ച് കരുത്തു തെളിയിച്ചു. കഴിഞ്ഞ തവണ അഞ്ചു സീറ്റുകളായിരുന്ന ബിജെപിക്ക് ഇത്തവണ അത് 17 ആയി. ജെഡിഎസ്സിന് അഞ്ചു സീറ്റുകളുണ്ടായിരുന്നത് ഇത്തവണ രണ്ടായി.
അമ്പതു സീറ്റുകളുള്ള മുംബൈ കര്‍ണാടകയില്‍ ബിജെപി വന്‍ തിരിച്ചു വരവാണ് നടത്തിയത്. 2013ല്‍ പതിമൂന്നു സീറ്റുകളുണ്ടായിരുന്ന ഇവിടെ ഇത്തവണ 31 സീറ്റുകള്‍ പാര്‍ട്ടി നേടി. 31 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ്സാവട്ടെ 15 സീറ്റുകളിലേക്ക് ഒതുങ്ങി. ഇവിടെ ജെഡിഎസ്സിന് ഒരു സീറ്റു നഷ്ടമായി.
26 സീറ്റുകളുള്ള മധ്യ കര്‍ണാടകയില്‍ 19 സീറ്റുകള്‍ നേടി ബിജെപി മുന്നേറി. 2013ല്‍ മൂന്നു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 19 സീറ്റുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസ്സാവട്ടെ 15ല്‍ നിന്ന് അഞ്ചിലേക്ക് ഒതുങ്ങി. ജെഡിഎസ് ആറു സീറ്റുകളില്‍ നിന്ന് രണ്ടിലേക്ക് ചുരുങ്ങി. തീരദേശ കര്‍ണാടകത്തില്‍ മൂന്നു സീറ്റുകളില്‍ നിന്ന് ബിജെപി 16 സീറ്റുകളിലേക്ക് കുതിച്ചു. കോണ്‍ഗ്രസ് 13ല്‍ നിന്ന് മുന്നിലേക്ക് വീണു.
അറുപത്തൊന്നു സീറ്റുകളുള്ള ദക്ഷിണ കര്‍ണാടകത്തിലാണ് (മൈസൂര്‍ മേഖല) ജെഡിഎസ്സും കുമാരസ്വാമിയും കരുത്തുകാട്ടിയത്. മൈസൂര്‍ മേഖലയില്‍ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും ജെഡിഎസ് മറികടന്നു. 28 സീറ്റുകളാണ് ഈ മേഖലയില്‍ ജെഡിഎസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ അവര്‍ക്ക് 25 സീറ്റുകളാണുണ്ടായിരുന്നത്. ഇവിടെ 2013ല്‍ നാലു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന് ബിജെപി ഇത്തവണ പത്തു സീറ്റുകള്‍ അധികം നേടി. 27 സീറ്റുകളുമായി കഴിഞ്ഞ തവണ മുന്നിട്ടു നിന്ന കോണ്‍ഗ്രസ്സിന് ഇത്തവണ കിട്ടിയത് 18 സീറ്റുകള്‍.
ഇരുപത്തെട്ടു സീറ്റുകളുള്ള ബെംഗളൂരുവില്‍ ബിജെപി ഒറ്റ സീറ്റിന്റെ മുന്‍തൂക്കം നേടി. കഴിഞ്ഞ തവണത്തെ പന്ത്രണ്ടില്‍ നിന്ന് ഒറ്റ സീറ്റ് അധികം ബിജെപി നേടി. കോണ്‍ഗ്രസ്സിനു പത്തു സീറ്റുകളും ജെഡിഎസ്സിന് മൂന്നു സീറ്റുകളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: