തിരുവനന്തപുരം: ഒന്‍പതുവയസ്സുകാരിയെ സിഐടിയു ചുമട്ട് തൊഴിലാളി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പോലീസില്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ ഇടപെടല്‍ വഴിത്തിരിവായി. പ്രാവച്ചമ്പലം സ്വദേശി സാധുക്കുഞ്ഞ്(52) ആണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
നേമം പോലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ ക്യാന്‍സര്‍ ബാധിച്ചു മരിച്ചു. അച്ഛനും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.
അച്ഛന് പുറത്ത് പോകുമ്പോള്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ആക്കുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം അച്ഛന് പുറത്ത് പോയിട്ട് വരുമ്പോള്‍ ഒറ്റമുറി വീട്ടില്‍ കയറി കതകടച്ച് കരയുകയായിരുന്നു കുട്ടി. വിളിച്ചപ്പോള്‍ കതക് തുറക്കാന്‍ കൂട്ടാക്കിയില്ല. അച്ഛനാണ് വിളിക്കുന്നത് എന്നുപറഞ്ഞ് വീണ്ടും വിളിച്ചപ്പോഴാണ് കുട്ടി കതക് തുറന്നത്. സാധുക്കുഞ്ഞ് മോശമായ രീതിയില്‍ പെരുമാറിയെന്ന് കുട്ടി പറഞ്ഞു. സംഭവം ആരോടും പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പറഞ്ഞു.
സമീപത്തെ വീട്ടില്‍ നിന്നു കുട്ടി കരഞ്ഞുകൊണ്ടിറങ്ങി ഓടുന്നത് കണ്ടതായി നാട്ടുകാരും പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരും പിതാവും നേമം പോലീസില്‍ പരാതിപ്പെട്ടിട്ടും സിപിഎം ഇടപെട്ട് പരാതി എഴുതി വാങ്ങാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിഞ്ഞതോടെ നാട്ടുകാരോട് വിവരം തിരക്കി വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസിനെ സമീപിച്ചു. ഇതിനു ശേഷമാണ് പോലീസ് കേസ് എടുക്കാന്‍ തയ്യാറായത്. സാധുക്കുഞ്ഞിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യ സിപിഎംബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: