ആലപ്പുഴ: ത്രിപുരയിലും കര്‍ണ്ണാടകത്തിലും നേടിയ വിജയത്തിന്റെ അലയൊലി ചെങ്ങന്നൂരിലും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ബിജെപി.
കര്‍ണാടകയിലേതിന് സമാനമായി ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ചാണ് ചെങ്ങന്നൂരില്‍ ഇരുമുന്നണികളുടെയും പ്രചാരണം. വര്‍ഗീയ, ജാതിക്കാര്ഡിറക്കിയുള്ള കോണ്‍ഗ്രസ്, സിപിഎം പ്രചാരണത്തെ തള്ളി ചെങ്ങന്നൂരുകാര്‍ വികസനത്തിന് വോട്ടിടും എന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ. കര്‍ണ്ണാടകയില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കിയ വാര്‍ത്ത വന്ന് തുടങ്ങിയപ്പോള്‍ തന്നെ ചെങ്ങന്നൂരിലെ പ്രചാരണ യോഗങ്ങളില്‍ അക്കാര്യം ബിജെപി നേതാക്കള്‍ പരാമര്‍ശിച്ച് തുടങ്ങി. കന്നഡ മണ്ണിലെ ‘കാവി ഗാഥ’ ചെങ്ങന്നൂരില്‍ ആവര്‍ത്തിക്കുമോയെന്ന ഭയപ്പാടിലാണ് ഇടതുപക്ഷവും യുഡിഎഫും. ചെങ്ങന്നൂരില്‍ അത് ആവര്‍ത്തിച്ചാല്‍ കേരള രാഷ്ട്രീയം മാറ്റിമറിക്കും. ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. കഴിഞ്ഞ തവണ നാല്‍പ്പത്തിരണ്ടായിരത്തിലധികം വോട്ടുകള്‍ നേടി ഇരു മുന്നണികളെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. എസ്. ശ്രീധരന് പിള്ള ഞെട്ടിച്ചിരുന്നു.
കര്‍ണ്ണാടക മാതൃകയില്‍ ഇവിടെയും വീടുകള്‍ കയറിയുള്ള സ്ക്വാഡു പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം.
കാല്‍നൂറ്റാണ്ടിലേറെ തുടര്‍ച്ചയായി ഭരിച്ച ചെങ്കോട്ടയെന്ന് സിപിഎം അഭിമാനം കൊണ്ട ത്രിപുര ബിജെപി പിടിച്ചെടുത്തത് ബൂത്ത് തലം മുതല്‍ ചിട്ടയോടെ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തിലൂടെയായിരുന്നു.
ഒന്നുമില്ലായ്മയില്‍ നിന്ന് 36 സീറ്റുകളിലേക്കാണ് കുതിച്ചുയര്‍ന്നത്. കര്‍ണാടകയിലാകട്ടെ 40 സീറ്റുകളില്‍ നിന്നാണ് 104ലേക്കുള്ള കുതിപ്പ്.
ചെങ്ങന്നൂരില്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂറെ കൂടി അനുകൂലമാണ്. 2016ല്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത് 29.33 ശതമാനം വോട്ടാണ്. പത്ത് ശതമാനത്തിലേറെ വോട്ടുകള്‍ കൂടി നേടാനായാല്‍ ചെങ്ങന്നൂര്‍ ചരിത്രം കുറിക്കും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തമുള്ള 154 ബൂത്തുകളില്‍ 76 എണ്ണത്തില്‍ എല്‍ഡിഎഫ് ഒന്നാം സ്ഥാനത്തെത്തി. ബിജെപിക്ക് 44 ബൂത്തില്‍ ലീഡുണ്ടായിരുന്നു. യുഡിഎഫ് മുന്നിലെത്തിയത് 34 ഇടത്തുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: