മിസ്റാത്ത: ഇസ്ലാമിക ഭീകരര്‍ തലയരിഞ്ഞ 20 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളുടെ മൃതദേഹം ലിബിയയില്‍ നിന്ന് കെയ്റോയിലെത്തിച്ചു. 2011 ല്‍ ഈജിപ്തില്‍ ഗദ്ദാഫി സ്ഥാനഭ്രഷ്ട്രനായതിനു പിറകെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തെ തുടര്‍ന്ന് തൊഴില്‍ തേടി ലിബിയയില്‍ എത്തിയവരാണ് കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍.
ലിബിയയില്‍ ഐഎസ് ഭീകരരുടെ താവളമായ സിര്‍ത്തില്‍ ഓറഞ്ച് വസ്ത്രമണിയിച്ച് കടലോരത്തെത്തിച്ച ശേഷം കഴുത്തറുക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ പ്രദേശം ഐഎസില്‍ നിന്ന് പിടിച്ചെടുത്ത ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 2015 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത സിര്‍ത്ത് മേഖല കഴിഞ്ഞ വര്‍ഷം അവസാനം യുഎസ് സൈനിക സഹായത്തോടെ ലിബിയന്‍ സൈന്യം തിരികെ പിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: