പയ്യന്നൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴുവയസ്സുകാരി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം മുങ്ങിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിന്നിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ പി.ടി.ബേബിരാജി(32)നെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പയ്യന്നൂര്‍ സിഐ എം.പി. അസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ബെംഗളുരുവിലേക്ക് കടന്ന ഇയാള്‍ വാഹനങ്ങള്‍ മാറിമാറിയുള്ള യാത്രയിലായിരുന്നു. ബെംഗളൂരുവില്‍ കഴിഞ്ഞിരുന്ന ബേബിരാജ് സേലത്തെത്തിയ ശേഷം അമ്മയെ വിളിച്ചിരുന്നു. ബേബിരാജിന്റെ നീക്കങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചിരുന്ന സൈബര്‍ സെല്ലിലെ വിദഗ്ധര്‍ക്ക് അമ്മ കണ്ണൂരാണ് ഉള്ളതെന്ന് മനസ്സിലായതോടെ പോലീസ് ശ്രദ്ധ കണ്ണൂരിലായി. മംഗലാപുരത്തേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയ ഇയാളെ പിടികൂടി രാവിലെ തന്നെ പയ്യന്നൂരിലെത്തിക്കുകയായിരുന്നു.
പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: