ബെംഗളൂരു: കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ വന്‍മുന്നേറ്റം. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് വെറും എട്ടു സീറ്റുകള്‍ക്കാണ് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഗവര്‍ണ്ണര്‍ വാജുഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം തേടി.
2013ലേതിനേക്കാള്‍ ബിജെപി അറുപതു സീറ്റുകള്‍ അധികം നേടി. അധികാരം നഷ്ടപ്പെട്ട് വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് മുഖം രക്ഷിക്കാന്‍ ജനതാദള്‍ നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനും ജനവിധി അട്ടിമറിക്കാനും നീക്കം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ജെഡിഎസ് നേതാവ് ദേവഗൗഡയെ കണ്ട് സഖ്യചര്‍ച്ച തുടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി ദേവഗൗഡയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന നിര്‍ദ്ദേശം ദേവഗൗഡ അംഗീകരിച്ചില്ല. തുടര്‍ന്നാണ് കുമാരസ്വാമി മുഖ്യമന്ത്രി, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന ധാരണയിലെത്തിയത്. എന്നാല്‍ ഈ നീക്കത്തില്‍ കോണ്‍ഗ്രസിലെയും ജെഡിഎസിലേയും നിരവധി എംഎല്‍എമാര്‍ അതൃപ്തരാണെന്നാണ് സൂചന. കുമാരസ്വാമി ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസിന്റെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി.
കോണ്‍ഗ്രസിനും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയാണ് തോല്‍വി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമശീര്ഷന് എന്ന് കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് മല്‍സരിച്ചെങ്കിലും ചാമുണ്ഡേശ്വരിയില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ബദാമിയിലാകാട്ടെ നേരിയ വിജയമാണ് ലഭിച്ചതും. കോണ്‍ഗ്രസ് സര്‍ക്കാരിലെ പല മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും തോറ്റു തുന്നം പാടിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 78 സീറ്റുകളും ദളിന് 37 സീറ്റുകളും സ്വതന്ത്രര്‍ക്ക് മൂന്നു സീറ്റുകളുമാണ് നേടാനായത്. ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ചതും കര്‍ണ്ണാടകത്തിന് പ്രത്യേക പതാക ഉണ്ടാക്കിയതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
2013ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് ഭരണം പിടിച്ച കോണ്‍ഗ്രസ് ഇക്കുറി മിക്ക മേഖലകളിലും മോദി തരംഗത്തില്‍ ഒലിച്ചുപോയി
സംസ്ഥാനത്തെ ആറ് മേഖലകളില്‍ അഞ്ചിടങ്ങളിലും ബിജെപി സര്‍വാധിപത്യം നേടി. വോട്ടെടുപ്പില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ബിജെപിയെ പിന്തുണച്ചു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ ഹൈദരാബാദ് കര്‍ണാടക, മധ്യകര്‍ണാടക മേഖലകളില്‍ പോലും ബിജെപി ശക്തമായ മുന്നേറ്റം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: