ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ നോര്‍ത്ത് സുമാത്രയില്‍ രണ്ട് ഭീകരരെ ഭീകരവിരുദ്ധ സ്ക്വാഡ് വധിച്ചു. തന്‍ജുംഗ് ബലായ് നഗരത്തിലെത്തിയ ഭീകരരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളില്‍ നിന്നായി ഏഴ് ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സുരബായ നഗരത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വിവിധയിടങ്ങളിലെ ഭീകരരുടെ സാന്നിധ്യമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: