ന്യൂദൽഹി: വിവാദ വജ്രവ്യാപാരി നീരവ് മോദി അമ്മാവൻ മെഹുൽ ചോക്സി ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ വീണ്ടും കുറ്റപത്രം സമർപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് സിബിഐയുടെ കുറ്റപത്രം. 12,000 പേജുകൾ വരുന്ന കുറ്റപത്രത്തിൽ മെഹുൽ ചോക്സിക്കെതിരെ ഐപിസി 409, 420, 120ബി എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
രണ്ടാമത്തെ കുറ്റപത്രത്തിൽ മെഹുൽ ചോക്സിയുടെ കമ്പനികൾ നടത്തിയ 7,000 കോടി രൂപയുടെ അഴിമതിയെക്കുറിച്ചാണ് കൂടുതൽ പരാമർശിച്ചിരിക്കുന്നത്. ബാങ്കിന്റെ ചില ഉദ്യോഗസ്ഥരുമായി ചേർന്നാണ് ചോക്സി തട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ബാങ്കിന്റെ ക്യു 4 വരുമാനത്തിൽ 13,417 കോടി രൂപയുടെ നഷ്ടം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് പുറത്ത് വരുന്നതും സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നതും. ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്ന 19 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: