ബെംഗളൂരു: നാളെ കാലത്ത് 9 ന് രാജ്ഭവനില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യഡ്യൂരപ്പയുടെ സത്യപ്രതിജ്ഞ. രാത്രി ഗവര്‍ണറുടെ ക്ഷണപ്രകാരം കൂടിക്കാഴ്ചയ്ക്ക് ശേമാണ് തീരുമാനം വന്നത്. 15 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാക്കളായ പ്രകാശ് ജാവദേക്കറും ധര്‍മേന്ദ്ര പ്രധാനും ബംഗളൂരുവിലെ ബി.ജെ.പി ഓഫീസിലെത്തി. ജനാധിപത്യ രീതികള്‍ പാലിച്ച് കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ബി.ജെ.പി തന്നെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപകരിക്കുമെന്നും ഇന്ന് വീണ്ടും ഗവര്‍ണറെ കാണുമെന്നും ബി.എസ് യെദ്യൂരപ്പ അറിയിച്ചു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷമാകും ഗവര്‍ണറെ കാണുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പരസ്പരം പോരടിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ ഒന്നിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
വൈകിട്ടാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യഡ്യൂരപ്പയെ ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: