മലപ്പുറം: കേരളത്തിന് തന്നെ നാണക്കേടായി മലപ്പുറം ജില്ലയില്‍ ബാലപീഡനത്തിന്റെ എണ്ണം വര്‍ധിക്കുന്നു. തിയേറ്റര്‍ പീഡനമടക്കം രണ്ടാഴ്ചക്കുള്ളില്‍ 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തിയേറ്റര്‍ പീഡനക്കേസില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതാകട്ടെ മാധ്യമങ്ങളുടെ ഇടപെടല്‍ കൊണ്ട് മാത്രവും.
പതിനാലില്‍ പതിമൂന്ന് കേസുകളിലും പ്രതികള്‍ ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ വീട്ടുകാര്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലീസും ഇതിന് പിന്തുണ നല്കുന്നു. മങ്കടയില്‍ രണ്ട് കുട്ടികളെ അമ്മയുടെ അനുവാദത്തോടെ ഒന്നിലേറെ പേര് പീഡിപ്പിച്ച സംഭവം പണം വാങ്ങി ഒതുക്കിത്തീര്‍ത്തു. ഇതിന് മധ്യസ്ഥത വഹിച്ചത് പോലീസാണെന്നും ആരോപണമുണ്ട്. തേഞ്ഞിപ്പലം, മഞ്ചേരി, അരീക്കോട്, വളാഞ്ചേരി, എന്നിവിടങ്ങളില്‍ ഈ മാസം ഒന്നിലേറെ പീഡനക്കേസുകള്‍ ചൈല്‍ഡ്ലൈനിന്റെ ശ്രദ്ധയിലെത്തിയിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടി വൈകുകയാണ്.
പൊന്നാനി തിയേറ്റര്‍ പീഡനം വിവാദമായ സാഹചര്യത്തിലെങ്കിലും അന്വേഷണം ഊര്ജ്ജിതമാകുമെന്ന പ്രതീക്ഷയിലാണ് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍. പക്ഷേ, പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കള്‍ സഹകരിക്കാത്തത് വെല്ലുവിളിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: