ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് യെദ്യൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചത്. രാവിലെ ഒമ്പത് മണിയ്ക്കാണ് സത്യപ്രതിജ്ഞ. പത്തംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക.
രാവിലെ ഒന്‍പതിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനാവുക. കോണ്‍ഗ്രസ്-ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടര്‍ന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 16,000ലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇതിനോടകം തന്നെ രാജ്ഭവനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: