കൊല്‍ക്കത്ത: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കോടതിയലക്ഷ്യ നടപടി നേരിട്ട കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്ണന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലെ സംസാരിക്കവെയാണ് കര്ണന് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ‘ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി’ എന്നാണ് പാര്‍ട്ടിയുടെ പേര്.
സ്ത്രീകളെ മാത്രം സ്ഥാനാര്‍ഥികളാക്കി 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.പാര്‍ട്ടിയുടെ രജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറു മാസത്തിന് കര്‍ണനെ ശിക്ഷിച്ചിരുന്നു. 20 സഹ ജഡ്ജിമാരെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് അവരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം കത്തുകള്‍ നല്‍കിയതെടെയാണ് സുപ്രീംകോടതിയുമായി അദ്ദേഹം ഏറ്റമുട്ടല്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: