കൊച്ചി: വരാപ്പുഴ പോലീസ് തല്ലിക്കൊന്ന ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ പ്രത്യുപകാരം. ശ്രീജിത്തിന്റെ ഭാര്യ ബി.പി. അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്കി. എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ക്ലാര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം.
പതിനഞ്ചു ദിവസത്തിനകം പറവൂര്‍ തഹസില്‍ദാറുടെ മുമ്പാകെ രേഖകള്‍ ഹാജരാക്കി അഖിലയ്ക്ക് ജോലിയില്‍ പ്രവേശിക്കാം. ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച പത്തു ലക്ഷം രൂപയും ഭാര്യ അഖിലയ്ക്കുള്ള നിയമന ഉത്തരവും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ഇന്നലെ രാവിലെ കൈമാറി.
അതേസമയം, വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന എസ്ഐ ജി.എസ്. ദീപക്, റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി.പി. സന്തോഷ്കുമാര്‍, ജിതിന് രാജ്, എം.എസ്. സുമേഷ് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. പറവൂര്‍ മജിസ്ട്രേട്ട് കോടതിയിലാണ് ഇവരെ ഹാജരാക്കിയത്.
കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവര്‍ നാലുപേരും. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടു തവണ ചോദ്യംചെയ്യലിന് വിധേയനായ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം വീണ്ടും നിയമോപദേശം തേടിയിട്ടുണ്ട്. പ്രതികളായ ഉദ്യോഗസ്ഥരും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളും എസ്പിക്കെതിരെ മൊഴി നല്കിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: