തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രഭരണസമിതിയില്‍ അഴിമതിയാരോപണം ഉന്നയിച്ചതിനു പിന്നാലെ മുഖ്യകാര്‍മ്മികന്‍ വിരമിക്കണമെന്ന് ട്രസ്റ്റ്. എന്നാല്‍ വിരമിക്കണെന്ന ആവശ്യം വിവാദമായതോടെ ന്യായീകരണവുമായി ഭാരവാഹികളെത്തി. ക്ഷേത്രത്തിലെ പുതിയ നിയമപ്രകാരം 65 വയസിനു മേല്‍ പ്രായമുള്ളവര്‍ വിരമിക്കണം. ഈ തീരുമാനം ഭരണസമിതി ഐക്യകകണ്ഠേന പാസാക്കിയിരുന്നു.
ഇതനുസരിച്ചാണ് മുഖ്യകാര്‍മ്മികന്‍ തിരുമല എ.വി. രമണ ദീക്ഷിതുലുവും മറ്റ് മൂന്ന് കാര്മ്മികരായ നരസിംഹ ദീക്ഷിതുലു, ശ്രീനിവാസമൂര്‍ത്തി ദീക്ഷിതുലു, നാരായണ ദീക്ഷിതുലു എന്നിവര്‍ വിരമിക്കണമെന്ന് അറിയിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡ് ചെര്‍മാന്‍ പുട്ട സുധാകര്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ നാലു പുരോഹിതര്‍ക്കു പകരം ട്രസ്റ്റ് പുതിയ പുരോഹിതരെ നിയമിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രമണ ദീക്ഷിതുലു പുതിയ ട്രസ്റ്റിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ട്രസ്റ്റ് ക്ഷേത്രത്തിന്റെ വരുമാനം അല്‍പ്പാല്‍പ്പമായി മോഷ്ടിക്കുകയാണ്, ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. അതിനാല്‍ തുറന്ന ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: