ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈ 27ന് നടത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം രാഷ്ട്രപതി മംനൂന്‍ ഹുസൈന് അടുത്തയാഴ്ച പ്രഖ്യാപിക്കും. ദേശീയ, പ്രവിശ്യാ അസംബ്ലികളുടെ കാലാവധി അടുത്ത അറുപതു ദിവസത്തിനുള്ളില്‍ അവസാനിക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്താന്‍ പാക് ഭരണകൂടം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതില്‍ പഞ്ചാബ് അസംബ്ലിയുടെ അഞ്ചു വര്‍ഷത്തെ കാലാവധി മെയ് 31 ന് അവസാനിക്കും. സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ അസംബ്ലി കാലാവധി മെയ് 28നാണ് അവസാനിക്കുക. ജൂലൈ 28ന് മുന്‍പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുവാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2017 ലെ പാക് തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച്, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുള്ള ചുമതല പ്രസിഡന്റിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: