കൊച്ചി: സിബിഎസ്ഇ ദേശീയ അദ്ധ്യാപക സമ്മേളനം സമാപിച്ചു. സുസ്ഥിര വികനത്തിന് ഭാഗമാകേണ്ട വിദ്യാര്‍ഥികളെ മെനഞ്ഞെടുക്കേണ്ട ഭാരിച്ച കര്‍ത്തവ്യം ഇന്നത്തെ അധ്യപക സമൂഹത്തിനുണ്ടെന്ന് അദ്ധ്യാപക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മെട്രോമാന് ഇ. ശ്രീധരന് പറഞ്ഞു. അദ്ധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ മികച്ച ബന്ധം കാത്തുസൂക്ഷിക്കണം. ഇതിലൂടെ രാജ്യത്തിന്റെ വികസനത്തിന് കുതിപ്പേകാന്‍ പറ്റിയ തലമുറയെ സൃഷ്ടിക്കാന്‍ സാധിക്കും. സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിബിഎസ്ഇ റീജണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍, കൊച്ചി സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഡോ.വി. മനോരഞ്ജിനി, പി. കുട്ടികൃഷ്ണന്, ടി.കെ. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. എളമക്കര സരസ്വതി വിദ്യാനികേതനിലായിരുന്നു സമ്മേളനം. സമാപന ദിവസമായ ഇന്നലെ രാവിലെ മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ശാരീരിക -മാനസിക പ്രശ്നങ്ങള്‍, അതിനെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ എന്നിവയെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: