ഇടുക്കി: കടുത്ത വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. 2014ന് ശേഷം ഈ സീസണില്‍ ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമാണ്. ബുധനാഴ്ച വൈകിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തൊടുപുഴ നഗരത്തിലും പരിസര പ്രദേശത്തും പെയ്തിറങ്ങിയത് 7.73 സെന്റീമീറ്റര്‍ മഴയാണ്. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം കൊല്ലം, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയുടെ ഹൈറേഞ്ച്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളുടെ ചില മേഖലകളിലും മഴയുടെ ശക്തി കുറവായിരുന്നു.
തൊടുപുഴയില്‍ ഒരു മണിക്കൂറിലധികം മഴ പെയ്തപ്പോള്‍ നഗരം വെള്ളത്തിലായി. നിരവധി വാഹനങ്ങളിലും കടകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശമാണുണ്ടായത്. ശക്തമായ ഇടിയും കാറ്റും നാശത്തിന്റെ തോതും വര്‍ദ്ധിപ്പിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളിലും ശക്തമായ കാറ്റും ഇടിയും മഴയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. 14 ദിവസം കൂടിയാണ് ഈ മഴ വര്‍ഷം അവസാനിക്കുവാന്‍ ഇനിയുള്ളത്. നിലവിലെ മഴ ശനിയാഴ്ച വരെ തുടരുമെന്നും 24 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നുമാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: