ന്യൂദല്‍ഹി: ബിജെപിയുടെ വിജയം ത്രിപുരയില്‍ അവസാനിക്കില്ലെന്നും കേരളവും ബംഗാളും ഒഡീഷയും പിടിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദല്‍ഹിയില്‍ മോര്‍ച്ച ഭാരവാഹികളുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ പുരോഗതിയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് എംപിമാരുടെ മണ്ഡലത്തില്‍ വികസനമെത്തിയത് മോദി അധികാരത്തിലെത്തിയതിന് ശേഷമാണ്. ബിജെപിയുടെ വിജയത്തില്‍ മോര്ച്ചകള്ക്ക് വലിയ പങ്കുണ്ട്. ബൂത്ത് തലത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണം. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കണം. അദ്ദേഹം വ്യക്തമാക്കി.
സമാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഴുവന്‍ ഗ്രാമങ്ങളിലും വികസനമെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണന നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരണകാലത്ത് നിരവധി വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ അതെല്ലാം അലമാരയില്‍ ഭദ്രമാക്കി വച്ചു. പദ്ധതികളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്ന സര്‍ക്കാരാണ് ബിജെപിയുടേത്. മോദി വ്യക്തമാക്കി.
കേരളത്തില്‍നിന്നും പട്ടികജാതി, പട്ടിക വര്‍ഗ്ഗ മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്, വിവിധ മോര്‍ച്ചകളുടെ സംസ്ഥാന പ്രസിഡണ്ടുമാരായ അഡ്വ.കെ.പി. പ്രകാശ് ബാബു (യുവമോര്‍ച്ച), അഡ്വ.പി.സുധീര്‍, (പട്ടികജാതി, പട്ടിക വര്‍ഗ്ഗ മോര്‍ച്ച), പി.ആര്. മുരളീധരന് (കര്‍ഷക മോര്‍ച്ച), രേണു സുരേഷ് (മഹിളാ മോര്‍ച്ച), ജിജി ജോസഫ് (ന്യൂനപക്ഷ മോര്‍ച്ച), പുഞ്ചക്കരി സുരേന്ദ്രന് (ഒബിസി മോര്‍ച്ച), ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.കെ. സുപ്രന് (പട്ടികജാതി, പട്ടിക വര്‍ഗ്ഗ മോര്‍ച്ച), കെ.ജി. ബിനുമോന് (യുവമോര്‍ച്ച), പ്രത്യേക ക്ഷണിതാവ് പ്രൊഫ.വി.ടി. രമ (മഹിളാ മോര്‍ച്ച) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: