നിയമത്തെ പാലിക്കാതെയുള്ള ഇരുചക്രവാഹന യാത്രക്കാരുടെ പരക്കംപാച്ചില്‍ കൊച്ചി പോലുള്ള നഗരങ്ങളില്‍ കാണപ്പെടുന്ന സ്ഥിരംകാഴ്ചയാണ്.വഴികളുടെ വീഥി കൂട്ടിയും റോഡുകള്‍ വിഭജിച്ചു മാറ്റിയിട്ടും മെട്രോ പോലുള്ള സുഖാസഞ്ചാര സൗകര്യങ്ങള്‍ ഉണ്ടായിട്ടും നിലനില്‍ക്കുന്ന ഗതാഗതകുരുക്ക് ജനത്തെ ദുരിതത്തിലാഴ്ത്തുന്നു. ഗതാഗതക്കുരുക്കിനിടയില്‍ ഫൂട്പാത്തിലൂടെയുള്ള ഇരുചക്രവാഹനക്കാരുടെ യാത്രയും നഗരത്തിലുടനീളം കാണപ്പെടുന്ന ലൈസന്‍സില്ലാത്ത കുട്ടിഡ്രൈവര്‍മാരുടെ മരണപ്പാച്ചിലും കാല്‍നടയാത്രക്കാരെയും മാറ്റുവാഹന യാത്രക്കാരെയും അപകടത്തിലാക്കുന്നു. കൂടാതെ അമിതവേഗതയും ഹെഡ്ലൈറ്റ് ഡിം ചെയ്യാതിരിക്കുന്ന പ്രവണതയും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്.
കഴിഞ്ഞ 4 വര്‍ഷത്തെ കണക്കെടുപ്പ് പ്രകാരം 16000 പേര്‍ക്കാണ് റോഡപകടത്തില്‍ ജീവന് നഷ്ടപെട്ടത്. ഇതില്‍ കൂടുതലും ചെറുപ്പക്കാരാണ്. ഈ വര്‍ഷം തുടക്കത്തിലെ കണക്കെടുപ്പ് പ്രകാരം 1000 പേര്‍ക്ക് മരണം സംഭവിച്ചു.
അമിത വേഗത കുറയ്ക്കുകയും ട്രാഫിക് പോലീസിന്റെ എണ്ണം കൂട്ടുകയും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരെ ശിക്ഷിക്കുകയും തിരക്കുള്ള റോഡുകള്‍ ക്യാമറ നിരീക്ഷണത്തില്‍ ആക്കുകയും നിയമങ്ങള്‍ കുറച്ചു കൂടി കര്‍ശനമാക്കുകയും ചെയ്താല്‍ മാത്രമേ അപകടങ്ങള്‍ കുറയു. രൂപമാറ്റം വരുത്തുകയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഘടിപ്പിക്കുകയും ചെയ്ത വാഹനങ്ങളാണ് കൂടുതലായി ഈ കുട്ടി ഡ്രൈവര്‍മാര്‍ ഓടിച്ചു വിലസുന്നത്.
-ശ്രീലക്ഷ്മി, കോതമംഗലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: