കണ്ണൂര്‍: കേരളത്തിലാദ്യമായി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി നടപ്പിലാക്കിയ പഴശ്ശി ജലാശയത്തിലെ മത്സ്യവിളവെടുപ്പും ലൈഫ് ഭവന പദ്ധതി താക്കോല്‍ദാനവും ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. പെരുമ്പറമ്പ് കപ്പച്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് സൊസൈറ്റി (ഫിര്‍മ)യുടെ നേതൃത്വത്തിലാണ് കൂട് മത്സ്യകൃഷി നടപ്പാക്കിയത്. പഴശ്ശി ജലായത്തില്‍ 66 കൂടുകളാണ് സ്ഥാപിച്ചത്. ആറ്റുവാള, തിലാപ്പിയ, സൈപ്രിനസ് മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. പഴശ്ശി സ്വയംസഹായ സംഘമാണ് ഗുണഭോക്താക്കള്‍. ഒരു കൂടില്‍നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന ഒരു ടണ്‍ മത്സ്യം ലഭിക്കും. ഇതിലൂടെ സംഘത്തിന് 66 ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: