തലശ്ശേരി: ഒരു വശത്തേക്ക് മാത്രം ഗതാഗതം അനുവദിക്കപ്പെട്ട ഒ.വി.റോഡിലൂടെ മറുവശത്ത് കുടി എത്തിയ ചരക്ക് ലോറി സൃഷ്ടിച്ച ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം നഗരം വീര്‍പ്പുമുട്ടി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ഫൈബര്‍ കസേര കളുമായെത്തിയ കെ.എല്‍.40.എഫ്.7562 എയ് ഷര് ലോറി തിരക്കേറിയ ഒ.വി.റോഡിലൂടെ വണ്‍വെ തെറ്റിച്ച് എത്തിയത്. ഇടുങ്ങിയ റോഡിലൂടെയുള്ള കുതിപ്പിനിടയില്‍ എതിരെ വന്ന സ്വകാര്യ ബസ്സിടിക്കാതിരിക്കാന് ലോറി ഫുട്പാത്തിലേക്ക് കയറ്റി.ഇതോടെ ഫുട്പാത്തിന്റെ സ്ലാബുകള്‍ തകര്‍ന്നു. സമിപത്തുള്ള രണ്ട് കടകളുടെ ബോര്‍ഡുകളും തകര്‍ത്ത ലോറി ഓവുചാലില്‍ അകപ്പെടുകയായിരുന്നു. ചെറുതും വലുതുമായ വാഹനങ്ങളെയും ഇടതടവില്ലാതെ പോവുന്ന കാല്‍നടക്കാരെയും ലോറി അപകടം ഏറെ വലച്ചു. ഫുട്പാത്ത് യാത്ര തടസ്സപ്പെട്ട കാല്‍നടക്കാര്‍ റോഡിലിറങ്ങി നടക്കാന്‍ നിര്ബ്ബന്ധിതരാക്കപ്പെട്ടതോടെ കുരുക്ക് മുറുകി. ഒവിറോഡിലെ ഗതാഗത സ്തംഭനം നഗരഗതാഗതത്തെയാകെ താറുമാറാക്കി. ട്രാഫിക് പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ട്രാഫിക് പോലീസും നഗരസഭയും ലോറിഡ്രൈവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: