ഇരിട്ടി: കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ ഇരിട്ടിയില്‍ സര്‍ക്കാര്‍ മദ്യനയത്തിനെതിരേ ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയംമൂലം സമൂഹത്തില്‍ മദ്യപാനത്തിന്റേയും മയക്കുമരുന്നിന്റെ ഉപയോഗവും റിക്കാര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയരുകയാണെന്നും ഇതിനെ ഒറ്റക്കെട്ടായി ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും, സര്‍ക്കാരിന്റെ മദ്യപ്രളയനയം സംസ്ഥാനത്തെ മദ്യക്കയങ്ങളില് മുക്കിക്കൊല്ലുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ലഹരിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ത്തുക, സര്‍ക്കാരിന്റെ വഞ്ചനാപരമായ മദ്യനയം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നാളെ വൈകുന്നേരം വൈകുന്നേരം 3 മണിക്ക് ഇരിട്ടി പാലത്തിനു സമീപത്ത് നിന്നും ആരംഭിക്കുന്ന റാലിയില്‍ സ്ത്രീകള്‍ അടക്കം നൂറുകണക്കിന് പേര് പങ്കെടുക്കും. തുടര്‍ന്ന് നഗരസഭാ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ട് ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ഡോ. ജോസ്ലെറ്റ് മാത്യു അദ്ധ്യക്ഷത വഹിക്കും. ഫാ. തോമസ് തൈത്തോട്ടന് ആമുഖ ഭാഷണവും സണ്ണി ജോസഫ് എംഎല്‍എ മുഖ്യഭാഷണവും നടത്തും.
പത്രസമ്മേളനത്തില്‍ മദ്യവിരുദ്ധസമിതി, മുക്തിശ്രീ, ഭാരവാഹികളായ ഫാ. തോമസ് തൈത്തോട്ടം, ഡോ.ജോസ്ലെറ്റ് മാത്യു, മാര്‍ഗ്ഗരറ്റ് മാത്യു ചക്കാലക്കല്‍, ജെയ്സണ്‍ മാര്‍ക്കോസ്, മാത്യു എം.കണ്ടത്തില്‍, ജോസ് മറിയ, ഐ.സി.മേരി, ചിന്നമ്മ എളമ്പിലാശ്ശേരി, ആന്റണി മേല്‍വട്ടം, അബ്രഹാം പാരിക്കപ്പള്ളി, സണ്ണി തറയില്‍, അല്ബിന് മണ്ടുംപാല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: