ന്യൂദല്‍ഹി: കര്‍ണ്ണാടകത്തില്‍ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ച പോലെ ഗോവയിലും മണിപ്പൂരിലും ബീഹാറിലും മേഘാലയയിലും വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിന് ഒരു നിയമസാധുതയുമില്ലെന്ന് നിയമ വിദഗ്ധര്‍. കര്‍ണ്ണാടകത്തിന്റെ പേരില്‍ ഇങ്ങനെയൊരു ബഹളം ഉണ്ടാക്കാമെന്നു മാത്രം. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭകളിലാണ്. ഇവിടങ്ങളില്‍ ഭൂരിപക്ഷം തെളിയിച്ച് അതത് സര്‍ക്കാരുകള്‍ ഭരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
വേണമെങ്കില്‍ തന്നെ ഇനി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയാണ് മാര്‍ഗം. അങ്ങനെ ചെയ്ത് സര്‍ക്കാരിനെ താഴെയിറക്കിയിട്ട് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കണം. അത് നടപ്പില്ല. എന്തെന്നാല്‍ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ അവിശ്വാസം കൊണ്ടുവന്നിട്ട് ഒരു കാര്യവുമില്ല. ഗോവയില്‍ രണ്ടു സീറ്റ് കൂടുതലുണ്ടായിട്ടും ബിജെപി സര്ക്കാരുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വാദം. മണിപ്പൂരിലും മേഘാലയയിലും ഇങ്ങനെ ചെയ്തുവെന്ന് കോണ്‍ഗ്രസ് പറയുന്നു.
ബീഹാറില്‍ ആര്‍ജെഡി ജനതാദള്‍ സഖ്യമാണ് ഭരിച്ചിരുന്നത്. അഴിമതിയില്‍ സഹികെട്ടപ്പോള്‍ മുഖ്യമന്ത്രി നിതീഷ് ആര്‍ജെഡിയെ പുറത്താക്കി, സര്‍ക്കാര്‍ വീണെങ്കിലും ബിജെപിയുടെ പിന്തുണയോടെ നിതീഷ് വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ചെയ്തത്. ഇവിടെ തങ്ങളായിരുന്നു ഒറ്റക്കക്ഷിയെന്നാണ് ആര്‍ജെഡി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: