കൊച്ചി:വൈകി വന്നവിധിയില് ഒട്ടും സന്തോഷമില്ലെന്ന്, മുസ്ളീം പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചതിന് ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ ബാലകൃഷ്ണന്റെ അഛ്ചന്‍ ഗോപാലന്.മകന്റെ കൊലയാളികള്‍ക്കുള്ള ശിക്ഷ കേട്ട ശേഷം ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്കായി 18 വര്‍ഷത്തെ കാത്തിരിപ്പായിരുന്നു. മകന്റെ കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ 18 വര്‍ഷത്തിനിടെ ഞാന്‍ കയറിയിറങ്ങാത്ത ഇടങ്ങളില്ല. മുട്ടാത്ത വാതിലുകളില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കേസ് ഇത്ര നീണ്ടുപോകാന്‍ കാരണം. പോലീസ് കേസ് അട്ടിമറിക്കുകയായിരുന്നു. സംസ്ഥാനം മാറിമാറി ഭരിച്ച മുഖ്യമന്ത്രിമാരെയും മന്ത്രിമാരുടെയും അടുത്ത് താന്‍ നീതിക്കായി കേണു അവരാരും കണ്ണുതുറന്നില്ല,അവസാനം കോടതി കനിഞ്ഞതുകൊണ്ടാണ് സിബിഐ അന്വേഷണം വന്നത് എന്നിട്ടും കേസിലെ ഗൂഢാലോചക്കാര് രക്ഷപ്പെട്ടു.
83 പിന്നിട്ട എനിക്കിന് ഇനി കോടതി കയറിയിറങ്ങാന്‍ വയ്യ എന്തായാലും വൈകിയാണെങ്കെിലും വിധി വന്നു പക്ഷെ മകന്റെ കൊലയാളികള്‍ക്കുള്ള ശിക്ഷ കേള്‍ക്കാന്‍ കാത്ത് നില്‍ക്കാതെ അവന്റെ അമ്മ വിട്ടുപോയി. എല്ലാ വിധിയായിരിക്കും, നനഞ്ഞ കണ്ണുകളോടെ ഊന്നുവടിയുടെ സഹായത്തോടെ സിബിഐ കോടതിയുടെ പടിയിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.
കെഎസ് ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: