ബെംഗളൂരു: കോണ്‍ഗ്രസ് ഹാജരാക്കിയ കത്തിലെ ഒപ്പുകള്‍ വ്യാജം. 117 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസ്സും തയ്യാറാക്കിയ കത്തിലെ ഒപ്പില്‍ പല എംഎല്‍എമാരുടെയും ഒപ്പ് വ്യാജമെന്നാണ് സൂചന.
16ന് രാവിലെയാണ് കോണ്‍ഗ്രസും ജെഡിഎസ്സും ഗവര്‍ണര്‍ക്ക് നല്‍കാനായി കത്ത് തയ്യാറാക്കിയത്. ഇതില്‍ മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ ഒപ്പു വച്ചിരുന്നില്ല. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒന്‍പത് പേരുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതാണ്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് ഒപ്പിട്ട കത്ത് കോണ്‍ഗ്രസ് തയ്യാറാക്കിയത്. ഈ യോഗത്തില്‍ ഒന്‍പത് എംഎല്‍എമാര്‍ എത്തിയിരുന്നില്ല. ഇവരുടെ ഒപ്പും രേഖപ്പെടുത്തിയ പേപ്പറില്‍ ഉണ്ട്. വെബ്സൈറ്റില്‍ നോക്കി ഇവരുടെ ഒപ്പിന്റെ മാതൃകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇട്ടതാണെന്നാണ് ആക്ഷേപം.
117പേരുടെ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ഇന്നലെ കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതോടെ കത്തും ഒപ്പും വ്യാജമാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: