ബെംഗളൂരു: സമയം രാത്രി 12.15, എട്ട് മണിക്കൂര്‍, 500 കീ.മീ ദൂരം. കോണ്‍ഗ്രസ്-ജനദാള്‍ (സെക്യുലര്‍) എംഎല്എമാര്ക്കിത് ഉറക്കമില്ലാ രാത്രികള്‍. മൂന്നു ബസുകളിലായി 116 എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക്. ഒരു ബസ് മാത്രം സ്ലീപ്പര്‍ കോച്ച്. മൂന്നു ബസ്സുകളില്‍ ഒരു ബസ് യാത്രയില്‍ കൂടിയത് ഇടയ്ക്കു വച്ച്. കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് എട്ട് എംഎല്‍എമാരുടെ കുറവുള്ള ബിജെപി ഇവരെ പിടിക്കുമെന്നാണ് ആശങ്ക.
ബെംഗളൂരുവിലെ ഈഗിള്‍ ടെണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരെ ആദ്യം ചാര്‍ട്ടേഡ് വിമാനത്തില്‍ എംഎല്‍എമാരെ നാടുകടത്താനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ചാര്‍ട്ടേഡ് വിമാനത്തിന് അവസാന നിമിഷം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നിഷേധിച്ചുവെന്നാരോപിച്ചാണ് ബസ്സില്‍ യാത്രയൊരുക്കിയത്. മടുപ്പിക്കുന്ന യാത്രയില്‍ വെള്ളവും ബ്ലാങ്കറ്റുകളും ഭക്ഷണവും ലഭ്യമാക്കിയിരുന്നു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് എംഎല്‍എമാരെ നാടുകടത്തിയത്. അതേസമയം, ചാര്‍ട്ടേഡ് വിമാനങ്ങളുടെ ആഭ്യന്തര സര്‍വീസുകള്‍ക്ക് ഡിജിസിഎയുടെ അനുമതി ആവശ്യമില്ലെന്ന് വ്യോമയാന മന്ത്രാലയം പ്രതികരിച്ചു. എങ്കിലും ആരോപണം അന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അണികള്‍ കൊഴിഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ
ബെംഗളൂരു; കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ ആരും ബിജെപി പക്ഷത്തേക്ക് പോയിട്ടില്ലെന്ന് സിദ്ധരാമയ്യ. മുഴുവന്‍ ദള്‍ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ട്. സിദ്ധരാമയ്യ പറയുന്നു. കുമാരസ്വാമി ബെംഗളൂരുവിലുണ്ടെന്നും മറ്റ് 36 എംഎല്‍എമാരും ഹൈദരാബാദിലുണ്ടെന്നും ദള്‍ വക്താവ് രമേഷ് ബാബുവും അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: