വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭയിലെ ലൈംഗിക അതിക്രമക്കേസുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചിലിയിലെ പതിനാലു ബിഷപ്പുമാര്‍ രാജിസന്നദ്ധത അറിയിച്ചു. ബിഷപ്പുമാരെ ചര്‍ച്ചയ്ക്കായി പോപ് ഫ്രാന്‍സിസ് വത്തിക്കാനിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചര്‍ച്ചക്കിടയിലാണ് ബിഷപ്പുമാര്‍ രാജി നല്‍കിയത്.
ഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസികളായ ചിലിയില്‍ ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ നിരവധി ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിലൊന്നും നടപടി സ്വീകരിക്കാതെ കേസുകള്‍ മറച്ചുവെയ്ക്കുകയായിരുന്നു. ഇതെക്കുറിച്ച് വിവാദം രൂക്ഷമായപ്പോഴാണ് ബിഷപ്പുമാരെ പോപ് വത്തിക്കാനിലേക്കു വിളിപ്പിച്ചത്. മുതിര്‍ന്ന പുരോഹിതന് ഫെര്‍ണാണ്ടോ കാരാദിന, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചതടക്കമുള്ള സംഭവങ്ങളാണ് ബിഷപ്പുമാര്‍ മറച്ചു വെച്ചത്.
തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന് പോപ്പുമായുള്ള ചര്‍ച്ചയില്‍ ബിഷപ്പുമാര്‍ സമ്മതിച്ചു. ചിലിയിലെ ക്രൈസ്തവ വിശ്വാസികളോടു മാപ്പു ചോദിക്കുന്നതായും ബിഷപ്പുമാര്‍ പറഞ്ഞു. ബിഷപ്പുമാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ വത്തിക്കാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: