ന്യൂദല്‍ഹി: ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം രൂപീകരിച്ചതിനെ തുടര്‍ന്ന് ജെഡിയു വിട്ട ശരദ് യാദവ് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. രാജസ്ഥാന് മുന്‍മന്ത്രി ഫാഥെ സിംഗ് ആണ് അധ്യക്ഷന്‍.
കേരളത്തില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ഇടത് പക്ഷത്തോടൊപ്പം പോയതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ജെഡിയു, ജെഡിഎസ് ലയനത്തോടെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാവുകയെന്നായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോള്‍ ഇവര്‍ എല്‍ജെഡിയില്‍ ചേര്‍ന്നു. മന്ത്രിമാരും എംഎല്‍എമാരുമായ മാത്യു ടി.തോമസ്, സി.കെ നാണു, കെ. കൃഷ്ണന്‍കുട്ടി എന്നിവരടക്കമുള്ളവര്‍ കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ പുതിയ പാര്‍ട്ടിയിലേക്ക് മാറിയിട്ടില്ല. ജെഡിയു, ജെഡിഎസ് പാര്ട്ടികളില്നിന്നുള്ളവര് ചേര്‍ന്നാണ് കേരളത്തില്‍ എല്‍ജെഡി നിലവില്‍ വരിക.
നേതൃസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമാകാനും സാധ്യതയുണ്ട്. കര്‍ണാടകയിലെ ബിജെപി നടപടികളെ അപലപിച്ച് എം.പി വിരേന്ദ്ര കുമാര്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: