തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ടയര്‍ റീട്രഡിങ്ങ് ് സ്വകാര്യ കമ്പനികള്‍ക്ക് നല്കാന് നീക്കം. റിട്രഡിങ്ങിന് ആവശ്യത്തിന് ജീവനക്കാരും ആധുനിക സംവിധാനവും ഇല്ലാതിരിക്കെ അധിക ജോലി ഏല്‍പ്പിച്ച് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനാണ് നീക്കം. പരീക്ഷണാര്‍ത്ഥം ചില ജീവനക്കാരുടെ താല്‍പ്പര്യ പ്രകാരം ആലുവയിലെ ഒരു സ്വകാര്യ കമ്പനിയ്ക്ക് ടയറുകള്‍ റിട്രഡ് ചെയ്യാന്‍ നല്കി
കെഎസ്ആര്‍ടിസി ആലുവ, പാപ്പനം കോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പുകളിലാണ് ടയര്‍ റിട്രഡിങ്ങിന് സംവിധാനമുള്ളത്. സ്ഥിരം ജീവനക്കാരന് ഒരു ദിവസം ആറ് ടയറുകളും താല്‍ക്കാലിക ജീവനക്കാര്‍ എട്ട് ടയറുകളുമായിരുന്നു റിട്രഡ് ചെയ്തിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരാള്‍ ദിനം പ്രതി മുപ്പതിലധികം ടയറുകള്‍ റിട്രഡ് ചെയ്യുന്നുണ്ടെന്ന കണ്ടെത്തിലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ 12.5 ടയറുകള്‍ റിട്രഡ് ചെയ്യണം എന്ന ഉത്തരവിറക്കി. ഇതോടെ അധിക ജോലിയെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധിച്ചു. എംഡി ടോമിന് ജെ.തച്ചങ്കരിയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് 12ല്‍ നിന്നും പത്താക്കിമാറ്റി. ഇതും അധികജോലിയെന്ന് ജീവനക്കാര്‍ പറയുന്നു.
ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരില്‍ അധികവും എംപാനല്‍ ജീവനക്കാരാണ്. കെഎസ്ആര്‍ടിസിയില്‍ 75-80 കിലോ ഭാരമുള്ള റേഡിയല്‍ ടയറുകളും ഭാരം കൂടിയ ട്യൂബ്ലസ് ടയറുകളുമാണ് റീട്രഡ് ചെയ്യേണ്ടത്. ഭാരം കൂടിയ ഈ ടയറുകള്‍ ഉയര്‍ത്താന്‍ മനുഷ്യ പ്രയത്നം അല്ലാതെ യാതൊരു ആധുനിക യന്ത്രങ്ങളും ഇല്ല. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു തൊഴിലാളി ചെറുതും വലുതുമായ ടയറുകളാണ് റിട്രഡ് ചെയ്യുന്നത്. ഒരാള്‍ക്ക് 1000 മുതല്‍ 1500 രൂപവരെ ശമ്പളം ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസി നല്‍കുന്നത് 480 രൂപ. സ്ഥിരപ്പെടുത്തും എന്ന വിശ്വാസത്തിലായിരുന്നു ഈ വിഭാഗത്തിലെ ജീവനക്കാര്‍ ജോലി നോക്കുന്നത്.
ഒരു ടയര്‍ റീട്രഡ് ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് ചിലവ് 2600 രൂപ. സ്വകാര്യമേഖലയ്ക്ക് നല്കുമ്പോള് 4000 രൂപ മുതല്‍ 4500 രൂപ വരെയാകും. ജോലി ഭാരം കൂടിയതോടെ ആലുവ ഡിപ്പോയിലെ എംപാനലുകാര്‍ ജോലിയില്‍ നിന്നും വിട്ടു നിന്നു. കോര്പ്പറേഷന് വകുപ്പ് തല നടപടികള്‍ സ്വീകരിച്ചതോടെ ഈ വിഭാഗത്തില്‍ പണിയെടുക്കാന്‍ ജീവനക്കാരില്ലാതായി. ഇതോടെ ടയര്‍ ക്ഷാമം രൂക്ഷമാവുകയും ഈ അവസരം മുതലെടുത്താണ് കോര്‍പ്പറേഷനിലെ ചിലരുടെ താല്‍പ്പര്യ പ്രകാരം ആലുവയിലെ സ്വകാര്യ കമ്പനിയില്‍ ടയര്‍ റിട്രഡിന് നല്‍കിയിത്. എന്നാല്‍ ഉപയോഗിച്ച ശേഷം ആദ്യമായി നല്കിയ പത്ത് ടയറുകള്‍ മാത്രമാണ് റിട്രഡ് ചെയ്യാനായത്.
ബാക്കിയുള്ളവ റിട്രഡ് ചെയ്താലും ഗുണനിലവാരമില്ലെന്ന് പറഞ്ഞ് തിരികെ വിട്ടു. ഇതോടെ ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് എല്ലാ വിഭാഗത്തിലെ ടയറുകളും റിട്രഡ് ചെയ്യുന്നതിനുള്ള സ്ഥിരം കരാര്‍ നല്‍കാനുള്ള നീക്കത്തിലാണ് മാനേജ്മെന്റ്. കടക്കെണിയിലായ കെഎസ്ആര്‍ടിസിയ്ക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായിരിക്കും വരുത്തി വയ്ക്കുക.
അജി ബുധന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: