ന്യൂദല്‍ഹി: ഓര്‍മയുണ്ടോ അജീത്ജോഗിയെ? ഓര്‍മിക്കണം, പ്രത്യേകിച്ച് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു നടക്കുന്ന ബലപരീക്ഷണത്തിന്റെയും എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍. ഒരു എംഎല്ഏയ്ക്ക് 100 കോടി രൂപവരെ വിലയിട്ടിരിക്കുന്നുവെന്നും വാഗ്ദാനം നല്‍കിയെന്നും മറ്റുമുള്ള ആരോപണങ്ങള്‍ വാര്‍ത്തയായി വരുമ്പോള്‍.
അജിത് ജോഗി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ മുഖമായിരുന്നു ഒരിക്കല്‍. പാര്‍ട്ടിയുടെ വക്താവ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഉപദേശകന്, വലംകൈ ഒക്കെ ആയിരുന്നു. പട്ടികവര്ഗക്കാരനെന്ന പദവി വിനിയോഗിച്ചാണ് ജോഗി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയതും പലയോഗ്യതകളും നേടിയതുമെന്നും ആക്ഷേപമുണ്ടായി. ഐപിഎസ്, ഐഎഎസ് നേടി സര്‍ക്കാര്‍ സേവനമനുഷ്ടിച്ച ജോഗിയ്ക്കെതിരേ വ്യാ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേസുമുണ്ടായി.
കോണ്‍ഗ്രസിന്റെ പ്രഭാവകാലത്ത് സോണിയാഗാന്ധി ജോഗിയെ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാക്കി. അവിടെ 2003 -ല്‍ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ബിജെപി എംഎല്‍എ മാരെ വശത്താക്കാന്‍ ജോഗി നടത്തിയ പരിപാടികള്‍ പൊളിച്ച ബിജെപി ജോഗിയെയും സംഘത്തേയും കൈയോടെ പിടിച്ചു. ആ സമയത്ത് ജോഗി കാവല്‍ മുഖ്യമന്ത്രിയായിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ജോഗി നേരിട്ടാണ് ‘ചാക്കിട്ടു പിടിക്കാന്‍’ ഇറങ്ങിയത്. ആദ്യം ജോഗി ബിജെപിയുടെ രണ്ട് എംഎല്‍എമാരോട് ഫോണില്‍ സംസാരിക്കുന്നത് രേഖപ്പെടുത്തി. ബിജെപി നേതാവും എംഎല്‍എമാരുമായ ബലിറാം കാശ്യപ്, വീരേന്ദ്ര പാണ്ഡെ എന്നിവരോടാണ് ജോഗി സംസാരിച്ചത്. വാഗ്ദാനം ചെയ്ത പണവുമായി വന്ന വാഹനം ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ പിടികൂടുകയും അത് തത്സമയം ടെലിവിഷന്‍ ചാനലുകള്‍വഴി സംപ്രേഷണം ചെയ്യുകയും ചെയ്തു.
2003 ഡിസംബര്‍ ഏഴിന് രാത്രിയായിരുന്നു സംഭവം. രാത്രിതന്നെ കേന്ദ്ര നിയമമമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി പത്രസമ്മേളളനം നടത്തി സംഭവങ്ങളും തെളിവുകളും നിരത്തിയതോടെ കോണ്‍ഗസ് പാര്‍ട്ടിയും നേതാക്കളും മുഖ്യമന്ത്രി അജിത് ജോഗിയും കൂറുമാറ്റ കേസില്‍ പ്രതിയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: