ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ജലാലാബാദിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
രണ്ടു റോക്കറ്റുകളുപയോഗിച്ചാണ് ആക്രണം നടത്തിയിരിക്കുന്നത്. നാല്‍പ്പത്തി അഞ്ചിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ പറഞ്ഞു.
സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: