ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഒന്നാമതുള്ള ദേശീയപാതാ നിര്‍മ്മാണ പദ്ധതികള്‍ അതിവേഗത്തില്‍ അവസാന ഘട്ടത്തിലേക്ക്. മൂന്നരവര്‍ഷം മുമ്പ് തുടക്കമിട്ട പദ്ധതി 2019 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ 3.26 ലക്ഷം കോടി ചെലവില്‍ 416 പാതകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
ഇവയില്‍ 200 പാതകളുടെ നിര്‍മ്മാണം 2019 മധ്യത്തോടെ പൂര്‍ണ്ണമാകും. ദേശീയ പാതകളുടെ വികസനമായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
തന്ത്രപ്രധാനമായ 50 ദേശീയപാതകളുടെ നിര്‍മ്മാണം വൈകാതെ പൂര്‍ത്തിയാക്കി ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് നിര്‍വ്വഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രഗതാഗത മന്ത്രാലയം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ
രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ അത് നിര്‍ണായക മാറ്റമുണ്ടാക്കും. ഒപ്പം തൊഴിലവസരങ്ങളും വര്‍ധിപ്പിക്കും. നഗരവത്ക്കരണത്തിനും വേഗം കൂടും. മൊത്തം ആഭ്യന്തര ഉത്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 201718 കാലയളവില്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ തിരിച്ചു കയറ്റത്തിനും ഇത് സഹായകമാവും.
2019 മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന 200 പാതകളുടെ കണക്ക് സംസ്ഥാനാടിസ്ഥാനത്തില്‍
സംസ്ഥാനം പാതകളുടെ എണ്ണം വകയിരുത്തിയ തുക
മഹാരാഷ്ട്ര 52 38,029 കോടി
ഉത്തര്‍പ്രദേശ് 45 37, 926 കോടി
രാജസ്ഥാന് 28 21,291 കോടി
ഗുജറാത്ത് 27 24,928 കോടി
മധ്യപ്രദേശ് 26 16,245 കോടി
വാജ്പേയി സര്‍ക്കാര്‍ വികസനകാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കിയത് റോഡ് നിര്‍മ്മാണത്തിനായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പിന്തുടരുന്നതും അതേ പാത തന്നെ. പ്രതി ദിനം 45 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം എന്നതാണ് ലക്ഷ്യം.
കഴിഞ്ഞ ഒക്ടോബറില്‍ എക്സ്പ്രസ് ഹൈവേകള്‍, സാമ്പത്തിക ഇടനാഴികള്‍ ,തീരപ്രദേശങ്ങള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ വികസനത്തിന് ഭാരത്മാലാ പദ്ധതി പ്രകാരം 6.92 ലക്ഷം കോടി രൂപ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: