കൊച്ചി: അമ്മ കരള്‍ പകുത്ത് നല്കി മകളുടെ ജീവന് കാത്തു. തൃശൂര്‍ ചേലക്കര സ്വദേശി 51 കാരിയായ സരസ്വതിയാണ് രണ്ട് മക്കളുടെ അമ്മയായ മകള്‍ സരിത( 30)യ്ക്ക് കരളിന്റെ വലത് ഭാഗം പകുത്ത് നല്‍കിയത്. എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയും മകളും സുഖം പ്രാപിച്ചുവരുന്നു.
പത്ത് ദിവസം മുമ്പാണ് സരിതയെ ഗുരുതര കരള്‍ രോഗവുമായി വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്. ജീവന് രക്ഷിക്കാന്‍ കരള്‍ മാറ്റിവെയ്ക്കല്‍ അല്ലാതെ മറ്റ് പോംവഴികളില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സരസ്വതി കരള്‍ നല്കാന് മുന്നോട്ടുവന്നത്. ഒരാഴ്ച മുമ്പാണ് 16 മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ നടന്നത്.
ഡോ. എച്ച്. രമേഷ്, ഡോ. മോഹന്‍ മാത്യു, ഡോ. അഭിഷേക് യാദവ്, ഡോ. ഹരികുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: