മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്ന ശ്രീലങ്കന്‍ ജയിലില്‍ കലാപം.32 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു..മൊബെയില്‍ ഫോണും ലഹരിമരുന്നുകളും സെല്ലില്‍ ഒ ളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജയിലില്‍ പരിശോധനയ്ക്കെത്തിയ പൊലീസും തടവുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പരിശോധനയില്‍ പ്രകോപിതരായ തടവുകാര്‍ സൈനികരുടെ തോക്കുകള്‍ പിടിച്ചെടുത്ത് വെടിവച്ചതായാണ് റിപ്പോര്‍ട്ട്.കലാപത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ചിലരും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ കൊളംബോ നാഷണല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.ജയിലിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുകയായിരുന്ന തടവുകാര്‍ക്ക് നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നുവെന്ന് ദ്യക് സാക്ഷികള്‍ പറയുന്നു. അതേസമയം ചില തടവുകാര്‍ മെഷീന് ഗണ്ണുപയോഗിച്ച് ജയില്‍ ഭേദിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് വെടിവച്ചതെന്ന് പൊലീസ് കമ്മിഷണര്‍ പറയുന്നു. ഒടുവില്‍ സൈന്യം എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: