കോഴിക്കോട്: വൈറസ് പനി ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നതിന് പിന്നാലെ ഒമ്പത് പേര്‍കൂടി ഗുരുതരാവസ്ഥയിലായി. ഇതോടെ ജില്ലാതല ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
നിലവില്‍ മെഡിക്കല്‍ കോളേജില്‍ ആറുപേരും കോഴിക്കോട്ടെയും, കൊച്ചിയിലേയും സ്വകാര്യ ആശുപത്രികളില്‍ മൂന്നു പേരുമാണ് ചികിത്സയിലുള്ളത്. ഇവരില്‍ അഞ്ചു പേര് ഒരേ പ്രദേശത്തു നിന്നുള്ളവരാണ്. ഇതില്‍ നാലു പേരിലാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ഇരുപത്തിയാറ് പേര് നിരീക്ഷണത്തിലുണ്ട്.
മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇതേക്കുറിച്ച് പരിശോധന നടത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും മരണം സംഭവിച്ച വീട്ടിലല്ലാതെ മറ്റെവിടെയും വൈറസ് ബാധ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പരിശോധനയ്ക്കു നേതൃത്വം നല്കിയ പ്രൊഫസര്‍ ജി. അരുണ്‍കുമാര്‍ പറഞ്ഞു. മരിച്ചവരുടെ വീട്ടില്‍ വളര്‍ത്തു മുയല് ചത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുയലുകളുടെ രക്തസാമ്പിളുകളും സംഘം ശേഖരിച്ചിട്ടുണ്ട്.
മരിച്ച രണ്ടു പേരിലും രോഗം ബാധിച്ച രണ്ടു പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം വൈറസ് ബാധ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: