കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചങ്ങരോത്ത് മൂസയുടെ വിട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് നിപ്പ വൈറസ് പടര്‍ന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഈ കിണര്‍ മൂടിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വൈറസ് തടയുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല. വൈറസ് മൂലം രണ്ടാമത്തെ മരണം സംഭവിച്ചപ്പോള്‍ തന്നെ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യമൊരുക്കും. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തുവെന്നും മന്ത്രി അറിയിച്ചു. വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതിനാല്‍ ജനങ്ങള്‍ ഭയചകിതരാകേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാല്‍ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും വേണം.
വവ്വാലുകളില്‍ നിന്നാല്ലാതെ മറ്റ്ക്ഷുദ്രജീവികളിലൂടെ രോഗം പകരുമെന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതര്‍ക്ക് പെട്ടെന്ന് രോഗം ശമിപ്പിക്കുന്നതിന്നല്കാന് മരുന്നില്ല. ലോകത്താകമാനം മരുന്നിന്റെ അഭാവമുണ്ട്. എന്നാലും കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്നുകളെത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക, പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം.
കേന്ദ്ര സംഘം ഉച്ചയോടെ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: