ന്യൂദല്‍ഹി: ജോലിയുടെ കൂലി ചോദിച്ചതിന് 16കാരിയായ വേലക്കാരിയെ ഇടനിലക്കാരന് വെട്ടിക്കൊന്നു. പശ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഝാര്‍ഘണ്ഡ് സ്വദേശിനി സോണി കുമാരിയെയാണ് മഞ്ജീത് കര്‍കേത എന്നയാള്‍ വെട്ടിനുറുക്കയത്. ശേഷം മൃതദേഹം റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത സോണിയെ റാഞ്ചിയിലെ മാല്‍ഗോ ഗ്രാമത്തില്‍ നിന്നാണ് മഞ്ജിതും സുഹൃത്തുക്കളും ദല്‍ഹിയിലേക്ക് കൊണ്ടു വരുന്നത്. വിഹാറിലുള്ള വീട്ടില്‍ ജോലിക്ക് നിര്‍ത്തിയതിന് ശേഷം പെണ്‍കുട്ടിക്ക് ലഭിക്കേണ്ട ശമ്പളം മഞ്ജീത് വാങ്ങുകയാണ് പതിവ്. സോണിയെ അയാളുടെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായായിരുന്നു ഇങ്ങനെ ചെയ്തത്. ഒരു വര്‍ഷത്തോളം കൂലി വാങ്ങാതെ ജോലി ചെയ്ത സോണി അവസാനം സഹികെട്ട് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജീതിനോട് ശമ്പളം ആവശ്യപ്പെടുകയുമായിരുന്നു.
കൂലി നല്കാന് വിസമ്മതിച്ച മഞ്ജിത് സോണിയോട് പോവാതിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നപ്പോഴാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് വെട്ടിനുറുക്കി ബാഗിലാക്കി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മെയ് നാലിനാണ് ബാഗ് കണ്ടെത്തിയ വിവരം പോലീസിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: