കൊല്ലം: ടെലിവിഷന്‍ സീരിയലുകള്‍ ജീവിതബന്ധങ്ങള്‍ ശിഥിലമാക്കുന്നതായി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മൈനാഗപ്പളളി മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കഥകളി ഫെസ്റ്റിവലിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശകൃതികള്‍ക്ക് നല്കുന്ന പ്രാധാന്യം പോലും കഥകളി സാഹിത്യത്തിന് ലഭിക്കുന്നില്ല. അതിനാണ് കഥകളി ഫെസ്റ്റിവല്‍ മുന്‍തൂക്കം നല്‍കുന്നത്. സാഹിത്യത്തിന് പാഠ്യപദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്കുന്ന രീതിയില്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും അടൂര്‍ പറഞ്ഞു. ആര്.രാമചന്ദ്രന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ഗോപന്, ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.വിശ്വനാഥപിള്ള, സെക്രട്ടറി രവി മൈനാഗപ്പള്ളി, സുരേഷ്ചാമവിള, ആര്. പ്രകാശ്കുമാര് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ണൂര്‍ക്കാവ് കഥകളി പഠനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: