തിരുവനന്തപുരം: കേരളകൗമുദി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കെ. വിജയരാഘവന്റെ സ്മരണാര്‍ത്ഥം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കി വരുന്ന കെ. വിജയരാഘവന് സ്മാരക പുരസ്കാരത്തിന് ദ ഹിന്ദു പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ സി. ഗൗരിദാസന്‍നായര്‍ അര്‍ഹനായി.
പതിനായിരത്തി ഒന്ന് രൂപയും ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ.തോമസ് ഐസക്ക് നല്‍കുമെന്ന് വിജയരാഘവന് സ്മാരക സമിതി പ്രസിഡന്റ് കെ.ജി. പരമേശ്വരന് നായരും സെക്രട്ടറി വി.എസ്. രാജേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തെ ആസ്പദമാക്കി മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിജയരാഘവന് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.
ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകനായി തുടക്കം കുറിച്ച ഗൗരിദാസന്‍നായര്‍ 30 വര്‍ഷമായി ഹിന്ദുവിലാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ അധ്യക്ഷനും കേരള പ്രസ് അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്നു. പ്രശസ്ത സാഹിത്യകാരന് വൈക്കം ചന്ദ്രശേഖരന് നായരുടെയും സുശീലാ ദേവിയുടെയും മകനാണ്. അജിതയാണ് ഭാര്യ. ഉമാശങ്കര്‍, ഹരിശങ്കര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: