കോഴിക്കോട്: അപൂര്‍വ്വ വൈറസ് കാരണമുള്ള മരണം കേരളത്തില്‍ ആദ്യമാണെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ . രോഗകാരണത്തെക്കുറിച്ച് സംശയമുണ്ടായ ഉടനെ ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ എടുത്തിരുന്നു. രോഗചികിത്സയ്ക്ക് മരുന്നിന്റെ അഭാവമുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പേരാമ്പ്രയിലല്ലാതെ മറ്റെവിടെയെങ്കിലും നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. പേരാമ്പ്രയില്‍ നിന്നും ആളുകള്‍ കൂട്ടമായി വീടൊഴിഞ്ഞുപോകുന്നു എന്ന പ്രചാരണം ശരിയല്ല. എന്നാല്‍ വീടുവിട്ടുപോയവര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
മരിച്ച സ്വാലിഹിന്റെ പ്രതിശ്രുത വധു ആത്തിഫയ്ക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവര്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം വരാതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ ബോധവല്‍ക്കരണത്തിന് ലഘുലേഖകള്‍ വിതരണം ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ബീച്ച് ആശുപത്രി, കൊയിലാണ്ടി, താമരശ്ശേരി, പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. നിപ വൈറസ് രോഗലക്ഷണമുള്ളവരെ മാത്രമേ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുള്ളൂ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ മെഡിക്കല്‍ ഓഫീസിലും രണ്ട് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും. 1056 എന്ന ദിശയുടെ ടോള്‍ നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും. ബീവറേജസ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും മന്ത്രി ടി.പി. രാമകൃഷ്ണന് അനുവദിച്ച 20 ലക്ഷം രൂപ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: