കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്? ഓരോ വര്‍ഷവും ഓരോ പുതിയ പേരിലുള്ളപനികള് വന്നുകൊണ്ടിരിക്കുന്നു. നേരത്തെ ഡങ്കിപ്പനി വന്നു, ചിക്കുന്‍ഗുനിയ വന്നു, തക്കാളിപ്പനി വന്നു, പന്നിപ്പനി വന്നു, കോഴിപ്പനി വന്നു, ആന്ത്രാക്സ് വന്നു, അങ്ങനെ പലതും വന്നു. ഇപ്പോഴിതാ പുതിയ ഒന്നു വന്നിരിക്കുന്നു. നിപ്പാ വൈറസ് പനി. മുന്‍പു ചിക്കുന്‍ ഗുനിയ വന്നതിന്റെ പേരില്‍ ഇന്നും മുട്ടുമടക്കാന്‍ പറ്റാതെയും കാലുനിലത്തു കുത്താന്‍ വയ്യാതെയും കഴിച്ചുകൂട്ടുന്നവര്‍ ഏറെയാണ്. സന്ധികള്‍ക്കു വേദനയും കോച്ചിപ്പിടുത്തവും സമ്മാനിച്ച ആ പനി പലരുടേയും തൊഴിലിനു തന്നെ പ്രതിസന്ധിയുണ്ടാക്കി. ഇരുന്നു ചെയ്യേണ്ട പലപണികളും ചെയ്യാന്‍ പറ്റാതെയായി. സ്വകാര്യ ആശുപത്രകളടക്കം നിറഞ്ഞു കവിഞ്ഞു.
യൂറോപ്യന്‍ ക്ളോസറ്റുകള്ക്കു നല്ല ഡിമാന്‍ഡു വന്ന കാലമായിരുന്നു അത്. കൊതുകിനെ പേടിച്ച് ജനല്‍ തുറക്കാന്‍ മടച്ചു പലരും വീടുകള്‍ എസിയാക്കി. അതോടെഎസി കച്ചവടക്കാര്‍ക്കും കോളായി. പക്ഷേ, പനിയുടെ കാലത്ത് സാമൂഹ്യ ജിവതംതന്നെ നിശ്ചലമായ അവസ്ഥയായിരുന്നെന്നു മാത്രം. ആര്‍ക്കും പുറത്ത് ഇറങ്ങാന്‍ പോലും പറ്റാത്ത പരുവം. പിന്നീടായിരുന്നു തക്കാളപ്പനി. അതു പക്ഷേ, ഏറെപ്പേരെ ബുദ്ധിമുട്ടിച്ചില്ലെന്നു സമാധാനിക്കാം. ഇനിയിപ്പോള്നിപ്പാ വൈറസിന്റെ വരവായി. ചിക്കുന്ഗുനിയായുടെ കാലത്തേ അവസ്ഥയാണ് ഇന്നും. രോഗത്തിനു മരുന്നില്ല. പനി പിടിക്കാതെ സൂക്ഷിക്കുക. പിടിപെട്ടാല്‍ സഹിച്ചുകൊള്ളുക തന്നെ.ഇങ്ങനെ ഒന്നിനൊന്നു മാരകമായ പനികള്‍ വന്നുകൊണ്ടിരുന്നാല്‍ ഇനിയങ്ങോട്ടു വരാനിരിക്കുന്നത് എന്താണാവോ?
ഗോപാലകൃഷ്ണന്, മാനന്തവാടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: