ടുബൈസ്: എ എസ് റോമയുടെ മധ്യനിരക്കാരന് റഡ്ജ നൈന്‍ഗോളനെ ലോകകപ്പിനുള്ള ബെല്‍ജിയം ടീമില്‍ നിന്ന് ഒഴിവാക്കി. തന്ത്രപരമായ നീക്കമാണിതെന്നും പഴയകാല അച്ചടക്ക ലംഘനത്തിന്റെ പേരിലല്ല റഡ്ജയെ ഒഴിവാക്കിയതെന്നും കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. 28 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിന് ബ്രസല്‍സില്‍ പോര്‍ച്ചുഗലിനെതിരായ സൗഹൃദ മത്സരത്തിനുശേഷം കളിക്കാരുടെ എണ്ണം 23 ആയി കുറയ്ക്കുമെന്നും മാര്‍ട്ടിനസ് വെളിപ്പെടുത്തി.
ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് രാജ്യാന്തര മത്സര രംഗത്ത് നിന്ന് വിരമിക്കുകയാണെന്ന് റഡ്ജ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. പുതുമുഖങ്ങളായ അഡ്നാന് ജാനുസാജ് (റയല്‍ സോസീഡാഡ്) യൂറി ടെലമന്‍സ് ( മൊണാക്കോ) എന്നിവരെ സാധ്യതാ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ പരിക്ക് പ്രശ്നമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ റൊമേലു ലുകാക്കയും ടീമിലുണ്ട്. ചെല്‍സിയുടെ മുന്നേറ്റ നിരക്കാരന് ഏദന്‍ ഹസാര്‍ഡ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യ നിരക്കാരന് കെവിന് ഡി ബ്രൂണ്‍ എന്നിവര്‍ക്കും കോച്ച് അവസരം നല്കി.
എ എസ് റോമയെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെത്തിച്ചതില് നിര്‍ണായക പങ്കുവഹിച്ച റഡ്ജയ്ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാത്തതില്‍ നിരാശരാണ് ബെല്‍ജിയം ആരാധകര്‍. റഡ്ജയ്ക്ക് എ എസ് റോമയില്‍ പ്രധാന റോളുണ്ട്. പക്ഷെ അത് ദേശീയ ടീമില്‍ നല്‍കാനാകില്ല. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച കളി പുറത്തെടുത്തെന്നത് ശരി തന്നെ. എന്നാല്‍ ആക്രമണത്തിന് ഊന്നല്‍ നല്കുന്ന ബെല്‍ജിയം ടീമില്‍ റഡ്ജയെ ഉള്‍പ്പെടുത്താനാകില്ലെന്ന് കോച്ച് മാര്‍ട്ടിനസ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ബെല്‍ജിയം ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ് റഡ്ജ. പക്ഷെ മികച്ച ടീമിനെ തെരഞ്ഞെടുക്കാന്‍ കോച്ചിന് ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ചെറിയ റോളുകളില്‍ ഉപയോഗിക്കാന്‍ പറ്റിയ കളിക്കാരനല്ല . റഡ്ജ ടീമിലില്ലാത്തത് തന്ത്രപരമായ തീരുമാനമാണെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കി. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ബെല്‍ജിയം ഒട്ടേറെ പ്രതിഭകള്‍ അടങ്ങുന്ന ടീമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: