ന്യൂദല്‍ഹി: രാജ്യത്ത് മതത്തിന്റെ പേരില്‍ വിവേചനമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മതത്തിന്റെ പേരില്‍ ഇന്ത്യ ആരോടും വിവേചനം കാണിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനു കളങ്കം വരുത്തുന്ന നടപടികളൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും ഒന്നിനുവേണ്ടിയും സന്ധിചെയ്യില്ല. പ്രഥമസ്ഥാനം ഐക്യതയ്ക്കും അഖണ്ഡതയ്ക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ പരസ്പരബന്ധവും സാഹോദര്യവും മൈത്രിയും ശക്തിപ്പെടുത്താന്‍ നമ്മള് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: