കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. സഹോദരങ്ങളടക്കം മൂന്നുപേരെ കൂടി ഡെങ്കിപ്പനി ബാധിച്ച നിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്മകജെ പഞ്ചായത്തിലെ വാണിനഗര്‍, ചെന്നിമൂലയിലെ സീനനായക്(38), സഹോദരന് ശശിധരനായക്(35) എന്നിവരാണ് ഇന്നലെ ആശുപത്രിയില്‍ എത്തിയ രണ്ടുപേര്‍.
കിന്നിംഗാര്‍ സ്വദേശിനിയായ വിജയ (33) യെയും ഡെങ്കിപ്പനി ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ ഇതുവരെ 65 പേരാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത്. ഇതില്‍ മൂന്ന് പേര് മരിക്കുകയും ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മംഗല്പാടി ബേക്കൂറിലെ സുഹറ (45) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ജില്ലയില്‍ ഡെങ്കിയെന്നു സംശയമുള്ള പനിബാധിതരുടെ എണ്ണം 361 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: