ലണ്ടന്‍: ടോട്ടനത്തിന്റെ സ്ട്രൈക്കര്‍ ഹാരി കെയ്നെ ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ ക്യാപ്്റ്റനായി നിയമിച്ചു. സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ടീമിന്റെ യോഗത്തിനിടയ്ക്ക് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റാണ് ഇക്കാര്യം അറിയിച്ചത്.
അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് ഹാരി കെയ്ന്‍. എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്ന പ്രൊഫഷണലാണ്. ക്യാപ്റ്റന്‍ ആവശ്യമായ എല്ലാ ഗുണങ്ങളുമുണ്ടെന്ന് ഗൗത്ത്ഗേറ്റ്റ് പറഞ്ഞു.
ഇരുപത്തിനാലുകാരനായ കെയ്ന്‍ കഴിഞ്ഞ ജൂണിലാണ് ആദ്യമായി ഇംഗ്ലണ്ടിന്റെ നായകനായത്. ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെയാണ് കെയ്ന്‍ ആദ്യമായി ഇംഗ്ലണ്ടിനെ നയിച്ചത്. അടുത്ത മൂന്ന് മത്സരങ്ങളിലും ക്യാപ്റ്റനായി.
ഇംഗ്ലണ്ടിനുവേണ്ടി ഇതുവരെ 23 മത്സരങ്ങള്‍ കളിച്ചു. പന്ത്രണ്ട് ഗോളുകളും നേടി. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആറു മത്സരങ്ങള്‍ കളിച്ചു. അഞ്ചു ഗോളും നേടി. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ടോട്ടനത്തനായി എല്ലാ മത്സരങ്ങളിലും കൂടി 41 ഗോളുകള്‍ കുറിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് തവണ പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഈ സീസണില്‍ കെയ്നെ പിന്തള്ളി മുഹമ്മദ് സാലായാണ് ഗോള്‍ഡന്‍ ബൂട്ട് നേടിയത്.
കെയ്നെ മുന്നില്‍ നിര്‍ത്തി യുവതാരങ്ങളുടെ ടീമിനെ വളര്‍ത്തിയെടുക്കാനാണ് കോച്ച് സൗത്ത്ഗേറ്റിന്റെ ശ്രമം. എറിക്ക് ഡയര്‍, കീരാന്‍ ട്രിപ്പിയര്‍, ഡെലി അലി തുടങ്ങിയവര്‍ ഇംഗ്ലണ്ട് ടീമിലുണ്ട്്.
റഷ്യയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് ഹാരി കെയ്ന്‍ നേതൃത്വം നല്‍കും. സ്ട്രൈക്കര്‍ക്ക് അമിത ഉത്തരവാദിത്വം ഇല്ലാത്ത ശൈലിയിലാണ് ഇംഗ്ലണ്ട് റഷ്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുക.
ലോക മൂന്നാം നമ്പറായ ബെല്‍ജിയം, ടൂണിഷ്യ, പനാമ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജൂണ്‍ 18 ന് ട്യൂണിഷ്യയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: