കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം പതിപ്പിലെ രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് അജിങ്ക്യ രഹാനെയുടെ രാജസ്ഥാന് റോയല്‍സിനെ നേരിടും. ഈഡന് ഗാര്‍ഡനിലാണ് മത്സരം. തോല്‍ക്കുന്ന ടീം പുറത്താകും. അതേസമയം, ജയിക്കുന്ന ടീമിന് ഫൈനലില്‍ കടക്കാന്‍ ഒരവസരം കൂടി ലഭിക്കും. ക്വാളിഫെയര്‍ ഒന്നില്‍ തോല്‍ക്കുന്ന ടീമുമായി അവര്‍ വെള്ളിയാഴ്ച ഏറ്റുമുട്ടും.ഈ മത്സരത്തിലെ വിജയികള്‍ കാലാശക്കളിയില് കടക്കും.
ലീഗ് മത്സരങ്ങളില്‍ 16 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍ കടന്നത്. രാജസ്ഥാന് റോയല്‍സ് നാലാം സ്ഥാനക്കാരായി. അവര്‍ക്ക് പതിനാല് പോയിന്റ് ലഭിച്ചു.
സ്വന്തം തട്ടകമായ ഈഡന് ഗാര്‍ഡനില്‍ മത്സരം നടക്കുന്നത് കൊല്‍ക്കത്തയ്ക്ക് വിജയപ്രതീക്ഷ നല്കുന്നു. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്ന്, ആന്‍ഡ്രൂ റസ്സല്‍, റോബിന് ഉത്തപ്പ, നിതീഷ് റാണ, ക്രിസ് ലിന് തുടങ്ങിവരാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് കരുത്ത്. കുല്‍ദീപ് യാദവ്, പിയൂഷ് ചൗള , റസ്സല്‍ എന്നിവരാണ് ബൗളിങ് നിരയെ നയിക്കുന്നത്.
ഓപ്പണര്‍ ത്രിപാദി, ആര്‍ച്ചര്‍, മലയാളിയായ സഞ്ജു സാംസണ് , ക്ലാസണ് എന്നിവരാണ് രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിങ്ങിനെ നയിക്കുന്നത്. ലീഗിലെ ആദ്യ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച സഞ്ജു അവസാന മത്സരങ്ങളില്‍ നിറം മങ്ങി.
സഞ്ജുവും രഹാനെയുമൊക്ക അവസരത്തിനൊത്തുയര്‍ന്നാല്‍ രാജസ്ഥാന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാതെ പിടച്ചു നില്ക്കാം .
ശ്രേയസ് ഗോപാല്‍, ഉനദ്ഘട്ട്, ഐ.എസ്. സോധി തുടങ്ങിയവരാണ് രാജസ്ഥാന്റെ ബൗളിങ് ശക്തികള്‍. റോയല്‍ ചലഞ്ചേഴ്സിനെതിരായ അവസാന മത്സരത്തില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി ശ്രേയസ് ഗോപാലാണ് രാജസ്ഥാന് വിജയമൊരുക്കിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: