വാഷിങ്ങ്ടണ്‍: കിഷന് ഗംഗ ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധുനദീജലം പങ്കിടുന്നുതമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ ആശങ്കകള്‍ പരിഹരിക്കാനാവാതെ ലോകബാങ്ക് . പ്രശ്ന പരിഹാരത്തിന് യോജിപ്പിലെത്താനായില്ലെന്ന് പാക്കിസ്ഥാന് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ലോകബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ക്രിസ്റ്റലിന ജിയോര്‍ജിവ അറിയിച്ചു. പാക് അറ്റോര്‍ണി ജനറല്‍ അഷ്താര്‍ ഔസഫ് അലിയാണ് സംഘത്തെ നയിക്കുന്നത്. നദീജല കരാറിനെ അടിസ്ഥാനമാക്കി ഇരുരാജ്യങ്ങള്‍ക്കും യോജിപ്പിലെത്താവുന്ന തരത്തില്‍ പരിഹാര മാര്‍ഗം ആവശ്യപ്പെട്ടാണ് പാക്കിസ്ഥാന് ലോകബാങ്കിനെ സമീപിച്ചത്.
കരാര്‍ വ്യവസ്ഥകള്‍ ഉള്‍ക്കൊണ്ട് സമവായത്തിലെത്താന്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും പരാജയപ്പെട്ടതായി ചര്‍ച്ചകള്‍ക്കൊടുവില്‍ ലോകബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പ്രശ്നത്തില്‍ അനുയോജ്യമായൊരു തീര്‍പ്പു കണ്ടെത്താന്‍ ഏറെ പരിശ്രമിച്ചു. ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ് മീറിലെ ബന്ദിപ്പോറയില്‍ 330 മെഗാവാട്ടിന്റെ കിഷന് ഗംഗ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനെതിരെ പാക്കിസ്ഥാന് പ്രതിഷേധിച്ചിരുന്നു. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദിയായതിനാല്‍ ഇന്ത്യയുടെ പദ്ധതി തങ്ങളുടെ ജലവിതരണ സംവിധാനത്തെ തടസ്സപ്പെടുത്തുമെന്നാണ് പാക് ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: